ലഖ്‌നൗ: 2024 -25 കാലഘട്ടത്തിലെ റവന്യൂ മിച്ച ബജറ്റ് അവതരിപ്പിക്കവേ 2016 -17 കാലഘട്ടത്തിലെ ഉത്തർപ്രദേശിലെ അവസ്ഥയും ഇപ്പോഴുള്ള അവസ്ഥയും താരതമ്യം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അതിദാരിദ്രത്തിൽ കഴിയുന്ന, രാജ്യത്തെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. എന്നാൽ ഇന്ന് ബി ജെ പി സർക്കാരിന്റെ കീഴിൽ സാഹചര്യം മാറി. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഒരു നിക്ഷേപ അനുകൂല അന്തരീക്ഷം അനുകൂലമായ വളർത്തിയെടുക്കാൻ ബി ജെ പി സർക്കാരിന് സാധിച്ചിട്ടുണ്ട് ഇതിന്റെ ഫലമായി വലിയ നിക്ഷേപങ്ങളാണ് ഉത്തർപ്രദേശിൽ വന്നു കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 19 ന് നിശ്ചയിച്ചിട്ടുള്ള തറക്കല്ലിടൽ ചടങ്ങിലൂടെ 10 ലക്ഷം കോടി രൂപയിലധികം നിക്ഷേപമാണ് സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്നത്, യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഇന്ന്, ഉത്തർപ്രദേശ് ഒരു റവന്യൂ മിച്ച സംസ്ഥാനമാണ്, ഒരു അധിക നികുതിയും ജനങ്ങളിൽ അടിച്ചേല്പിക്കാതെ തന്നെ വെറും 7 വർഷത്തിനുള്ളിൽ അതിൻ്റെ ബിമാരു പദവിയിൽ നിന്ന് ശ്രദ്ധേയമായ പരിവർത്തനം തന്നെയാണ് ഉത്തർപ്രദേശ് കരസ്ഥമാക്കിയിട്ടുള്ളത്.
മുൻ ബി ജെ പി ഇതര സർക്കാരുകളുടെ കാലഘട്ടത്തെ അപേക്ഷിച്ച് അതായത്, 2012-13ലെ ബജറ്റിൻ്റെ മൂന്നിരട്ടിയും 2016-17ലെ ബജറ്റിൻ്റെ ഇരട്ടിയുമുള്ള ബജറ്റിൻ്റെ ഗണ്യമായ വളർച്ച മുഖ്യമന്ത്രി യോഗി ഊന്നിപ്പറഞ്ഞു.
“ഉത്തർപ്രദേശിൻ്റെ ബജറ്റ് ആദ്യമായി 7.36 ലക്ഷം കോടി രൂപയായതിനാൽ ബജറ്റിൻ്റെ വലുപ്പത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടിയുടെ നേതാവിന് എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒരു ചരിത്ര വർഷത്തെ ചരിത്രപരമായ ബജറ്റ് കൂടിയാണ്,” അദ്ദേഹം വ്യക്തമാക്കി
ഉത്തർപ്രദേശിന് കഴിവുകളുണ്ടായിരുന്നു, യുവാക്കൾ കഴിവുകളും അഭിലാഷങ്ങളും ഉണ്ടായിരിന്നു എന്നാൽ അന്നത്തെ സംസ്ഥാന നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം ഇല്ലായിരുന്നു. “അവർ അധികാരത്തിലിരിക്കുമ്പോൾ അവർക്ക് അവരുടേതായ മുൻഗണനകളുണ്ടായിരുന്നു. അവർക്ക് പ്രവർത്തിക്കാനുള്ള ഇച്ഛാശക്തി ഇല്ലായിരുന്നു. അവരുടെ മുൻഗണനകളിൽ വികസനമോ കർഷകരോ യുവാക്കളോ സ്ത്രീകളോ ദരിദ്രരോ ഉൾപ്പെട്ടിരുന്നില്ല.” .പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചു കൊണ്ട് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
“ദീർഘവീക്ഷണം, കാഴ്ചപ്പാട്, സജീവമായ നയരൂപീകരണം എന്നിവയ്ക്ക് ക്ഷാമമുണ്ടായിരുന്നു. എന്നിരുന്നാലും, ഇന്ന് ആ സാഹചര്യം മാറി, ഞങ്ങൾ ഉത്തർപ്രദേശിനെ റവന്യൂ-മിച്ച സംസ്ഥാനമാക്കി മാറ്റി,” അദ്ദേഹം പറഞ്ഞു.
Discussion about this post