ന്യൂഡൽഹി: ഫെബ്രുവരി 13 മുതൽ 16 വരെ നടക്കുന്ന ഇന്ത്യ – അമേരിക്ക സൈനിക മേധാവികളുടെ കൂടിക്കാഴ്ചയ്ക്കായി കരസേനാ മേധാവി, ജനറൽ മനോജ് പാണ്ഡെ ഇന്ന് തിരിക്കും
ഇന്ത്യയും യുഎസും തമ്മിലുള്ള ആഴത്തിലുള്ള സൈനിക സഹകരണത്തിനും തന്ത്രപരമായ പങ്കാളിത്തത്തെയും മറ്റൊരു തലത്തിലെത്തിക്കാൻ ശേഷിയുള്ളതാണ് ഈ ഈ സന്ദർശനം എന്നാണ് കരുതപ്പെടുന്നത്,
“പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കാനും ഈ സന്ദർശനം ലക്ഷ്യമിടുന്നു,” പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സന്ദർശന വേളയിൽ, അമേരിക്കയുടെ സൈനിക മേധാവി ജനറൽ റാൻഡി ജോർജ്ജ്, മറ്റ് മുതിർന്ന സൈനിക നേതാക്കൾ എന്നിവരുമായി കരസേനാ മേധാവി ഉന്നതതല ചർച്ചകളിലും ആശയവിനിമയങ്ങളിലും ഏർപ്പെടും. അമേരിക്കൻ ആർമിയുടെ ഹോണർ ഗാർഡ് ചടങ്ങും പെൻ്റഗണിൻ്റെ സമഗ്രമായ പര്യടനവും സന്ദർശനത്തിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൈനിക സഹകരണത്തിന്റെ ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്
“ഇന്ത്യൻ ആർമിയിലെ പരിവർത്തനം”, “ആഗോള ഭീഷണികളെ സംബന്ധിച്ചിടത്തോളം ഇരു രാജ്യങ്ങൾക്കുമുള്ള സമാന കാഴ്ചപ്പാടുകൾ “, “2030/2040 കാലത്തേക്ക് വേണ്ടിയുള്ള സൈനിക പരിവർത്തനം ,” “മാനവ വിഭവശേഷി വെല്ലുവിളികൾ”, “ഭാവി ശക്തി വികസനവും ആധുനികവൽക്കരണവും” പ്രതിരോധ മേഖലയിലെ പങ്കാളിത്ത നിർമ്മാണവും വികസനവും തുടങ്ങിയ നിർണായക വിഷയങ്ങളിൽ പരസ്പരം കൂടിയാലോചനകൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്
സൈനിക സഹകരണം വർധിപ്പിക്കാനും ആഗോള ഭീഷണിയെക്കുറിച്ചുള്ള തന്ത്രപരമായ വീക്ഷണങ്ങൾ കൈമാറാനും ഭാവി സേനാ വികസനത്തിനും ആധുനികവൽക്കരണത്തിനുമായി ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള ഇരു രാജ്യങ്ങളുടെയും താല്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ സന്ദർശനം ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിലെ ഒരു വലിയ നാഴികക്കല്ലായാണ് കരുതപ്പെടുന്നത്.
Discussion about this post