തായ്പേയ്: തായ്‌പേയിയിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ദ്വീപിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറിൽ ഇന്ത്യയും തായ്‌വാനും വെള്ളിയാഴ്ച ഒപ്പുവച്ചു. ഇസ്രായേലിനു ശേഷം ഇന്ത്യൻ തൊഴിലാളികളെ ആവശ്യപ്പെട്ട് രംഗത്തെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇപ്പോൾ തായ്‌വാൻ.
തായ്‌പേയിയിലെയും ഡൽഹിയിലെയും എംബസികൾ തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും എന്നാൽ നടപ്പാക്കലിൻ്റെ വിശദാംശങ്ങൾ ഇനിയും തയ്യാറാക്കേണ്ടതുണ്ടെന്നും തായ്‌വാനിലെ തൊഴിൽ മന്ത്രാലയം അറിയിച്ചു.ഇന്ത്യൻ തൊഴിലാളികളുടെ ഗുണനിലവാരം പ്രശസ്തമാണ് , അവർ കഠിനാധ്വാനം ചെയ്യുന്നവരും നന്നായി പരിഗണിക്കപ്പെടുന്നവരുമാണ്,” മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ചൈന അവരുടെ ഭാഗമായിരുന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു ജനാധിപത്യ രാജ്യമായ തായ്‌വാനിൽ പക്ഷെ ചൈന നടപ്പിലാക്കിയ ഒറ്റ കുട്ടി നയം പോലുള്ള ഒന്നും നിയമപരമായി നിലവിലില്ലെങ്കിലും, വളരെ അപൂർവ്വം പേർക്കേ രണ്ടു കുട്ടികൾ ഉള്ളൂ.
അതിനാൽ തന്നെ അർദ്ധചാലക ഉൽപ്പാദനത്തിന് പേരുകേട്ട തായ്‌വാനിലെ ജനസംഖ്യ ഇപ്പോൾ വളരെ പ്രായമേറിയവരാണ് , നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ് അവർ തൊഴിലിനായി ആശ്രയിക്കുന്നത്. എന്നാൽ ഇത് ഇന്ത്യക്കാർക്ക് കൂടുതൽ ലഭിക്കുവാൻ വേണ്ടിയുള്ള നടപടികളിലേക്കാണ് തായ്‌വാൻ കടക്കുന്നത് എന്നതിന്റെ സൂചനകളാണ് കണ്ടു വരുന്നത്
തായ്‌വാനിലെ തൊഴിൽ മന്ത്രാലയം പറയുന്നതനുസരിച്ച്, തുടക്കത്തിൽ ഒരു ചെറിയ തോതിലുള്ള പൈലറ്റ് പ്രോഗ്രാം ആരംഭിക്കും, അത് വിജയമാവുകയാണെങ്കിൽ , കൂടുതൽ ഇന്ത്യൻ തൊഴിലാളികളെ തായ്‌വാനിലേക്ക് കൊണ്ടുവരും. എന്നിരുന്നാലും, തൊഴിലാളികളുടെ കൃത്യമായ എണ്ണം ഇതുവരെ നിശ്ചയിച്ചിട്ടില്ല. നേരത്തെ തായ്‌വാന് ഒരു ലക്ഷത്തോളം ഇന്ത്യൻ തൊഴിലാളികളെ ആവശ്യമുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു
Discussion about this post