തൃശ്ശൂർ : വാഹന പരിശോധനയ്ക്കിടയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ മർദ്ദനമേറ്റ 25 വയസ്സുകാരനായ ലോറി ഡ്രൈവർ ആശുപത്രിയിൽ. ഉദ്യോഗസ്ഥൻ കാരണത്തടിച്ചതിനെ തുടർന്ന് കർണ്ണപുടത്തിന് ക്ഷതം ഏറ്റ നിലയിലാണ് ലോറി ഡ്രൈവർ ആയ നെല്ലായി കൈപ്പഞ്ചേരി ഷിബിൽ ഷിന്നിയെ തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗത്തിനെതിരായി ഷിബിൽ പുതുക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ലോറിയിൽ അമിതഭാരം കയറ്റിയതായുള്ള സംശയത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഷിബിൽ ഓടിച്ചിരുന്ന ലോറി തടഞ്ഞു പരിശോധിച്ചത്. തുടർന്നുണ്ടായ വാക്കു തർക്കത്തിനിടയിലാണ് എം വി ഡി ഉദ്യോഗസ്ഥൻ ഷിബിലിന്റെ കരണത്ത് അടിച്ചത്. പാലിയേക്കരയിൽ വച്ചായിരുന്നു നെടുമ്പാശ്ശേരിയിലേക്ക് കരിങ്കല്ലുമായി പോയിരുന്ന ഷിബിലിന്റെ ലോറി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ലോറിയുടെ ഭാരം പരിശോധിക്കാൻ പുതുക്കാടുള്ള വെയിംഗ് ബ്രിഡ്ജിലേക്ക് ലോറി എത്തിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഷിബിലിനോട് നിർദ്ദേശിച്ചിരുന്നു. അമിതഭാരം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന ഭയം ഭയം മൂലം ഷിബിൻ ലോറിയുമായി രക്ഷപ്പെടാൻ ശ്രമിച്ചതായി മൊഴി നൽകിയിട്ടുണ്ട്. പിന്നീട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം വെച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ലോറി തടഞ്ഞ് ഷിബിലിനെ മർദ്ദിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബിലിന്റെ കർണപുടത്തിന് ഗുരുതരമായ ക്ഷേത്രം ഉണ്ടെന്ന് കണ്ടെത്തി. കേൾവി തകരാർ ഉണ്ടാകും എന്നും ഒന്നോ രണ്ടോ മാസത്തിനകം ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post