തൃശൂർ: തൃശൂരിലെ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസ് പ്രതികളായ കമ്പനി ഉടമ പ്രതാപനും ഭാര്യ ശ്രനയും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രതാപൻ ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. ഉച്ചയ്ക്ക് ഒരു മണിയോടെ കമ്പനിയുടെ സിഇഒ കൂടിയായ ശ്രീനയും ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. പ്രതികളെ ഇഡി ചോദ്യം ചെയ്തുവരികയാണ്.
ഇരുവരും നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ ഇഡിയ്ക്ക് മുൻപിൽ ഹാജരാകാമെന്ന് കോടതിയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടെ എന്ന് കോടതി ചോദിച്ചിരുന്നു.
പ്രതാപനും ശ്രീനയും രൺ കടവത്തും ഒരു കോടി എൺപത്തി മൂന്ന് ലക്ഷം ഐഡികളിൽ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് കേസ്. തൃശൂരിലെ വീട്ടിൽ പരിശോധനയ്ക്ക് അന്വേഷണ സംഘം എത്തുന്നത് അറിഞ്ഞ് ഇരുവരും ഒളിവിൽ പോയിരുന്നു.
Discussion about this post