തൃശൂർ; കൊടുങ്ങല്ലൂർ സിപിഐയിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുന്നു. പാർട്ടി നേതൃസ്ഥാനങ്ങൾ മാത്രമല്ല നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചാണ് നേതാക്കൾ പുറത്ത്പോകുന്നത്. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി. കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നതാണ് സ്ഥിതി.സി.സി വിപിൻ ചന്ദ്രൻറെ നേതൃത്വത്തിലുള്ള കമ്മറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി.
ഒരംഗത്തിൻ്റെ പിൻബലത്തിലാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ സിപിഐ നേതാക്കളുടെ രാജി കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കിയേക്കും. ഒരു വിഭാഗം കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.
രണ്ട് കൗൺസിലർമാർ നഗരസഭ കൗൺസിലർ സ്ഥാനവും രാജിവെക്കുകയാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിനിൽ , രവീന്ദ്രൻ നടുമുറി എന്നീ കൗൺസിലർമാരാണ് രാജിവെക്കുന്നതായി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയത്. ഇവർ രാജിവെച്ചാൽ കൊടുങ്ങല്ലൂർ നഗരസഭാ ഭരണം എൽഡിഎഫിന് പ്രതിസന്ധിയിലാകും.
സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായുള്ള മണ്ഡലം കമ്മറ്റിയെ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതിനെ തുടർന്നാണ് ആഭ്യന്തര പ്രശ്നം രൂക്ഷമായത്. എതിർ വിഭാഗത്തിൽ പെട്ടവരെ പുതിയ അഡ്ഹോക്ക് കമ്മറ്റിയിൽ ഉൾപ്പെടുത്തിയതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
Discussion about this post