തിരുവനന്തപുരം : യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ നാല് വൈസ് ചാൻസലർമാർ ഹിയറിങ്ങിന് ഹാജരാകണമെന്ന് രാജ്ഭവന്റെ നിർദ്ദേശം. പുറത്താക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ വേണ്ടിയാണ് നാല് വൈസ് ചാൻസലർമാരോട് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്കൃതം സർവകലാശാല, കാലിക്കറ്റ് സർവകലാശാല, ഓപ്പൺ സർവ്വകലാശാല, ഡിജിറ്റൽ സർവകലാശാല എന്നിവയിലെ വൈസ് ചാൻസലർമാരോടാണ് രാജ്ഭവൻ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. കാരണം ബോധിപ്പിക്കാൻ ആയി ഇവർക്ക് നേരത്തെ തന്നെ ഗവർണർ നോട്ടീസ് അയച്ചിരുന്നു.
വൈസ് ചാൻസലർമാർക്ക് ഗവർണർ നൽകിയ പുറത്താക്കൽ നോട്ടീസ് വലിയ നിയമ കുരുക്കിലേക്ക് നീങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരാകണം എന്നാണ് രാജ്ഭവൻ നിർദേശം നൽകിയിട്ടുള്ളത്. നാല് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോ അവരുടെ അഭിഭാഷകരോ ഗവർണറുടെ പക്കൽ ഹിയറിങ്ങിന് ഹാജരാകും എന്നാണ് സൂചന.
Discussion about this post