തിരുവനന്തപുരം : പേട്ടയിൽ നിന്നും രണ്ടു വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പുതിയ വഴിത്തിരിവ്. കുട്ടിയുടെ കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണോ എന്ന് പോലീസിന് സംശയം. ഇതോടെ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനമായി. കുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പോലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
മേരിയുടെ മാതാപിതാക്കളായ അമർദീപ് – റമീനദേവി ദമ്പതികൾക്ക് കൃത്യമായ തിരിച്ചറിയൽ രേഖകളോ മേൽവിലാസമോ ഒന്നും തന്നെ ഇല്ലാത്തത് പോലീസിനെ അന്വേഷണത്തിൽ കൂടുതൽ കുഴപ്പിക്കുന്നുണ്ട്. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുട്ടി കഴിയുന്നത്. ശാരീരികവും മാനസികവുമായുള്ള കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം കുട്ടിയിൽ നിന്നും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു. ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിന് മുൻപായി തന്നെ കുട്ടികൾ നിന്നും പരിശോധനയ്ക്ക് ആവശ്യമായ സാമ്പളുകൾ ശേഖരിച്ചിരുന്നു.
പോലീസ് ഫോറൻസിക് ലാബിൽ നിന്നും ഡിഎൻഎ പരിശോധനയുടെ ഫലം ലഭിക്കാൻ ഒരാഴ്ചയോളം എടുക്കുന്നതാണ്. അന്വേഷണം കഴിയുന്നതുവരെ നഗരം വിട്ടു പോകരുതെന്ന് കുട്ടിയുടെ കുടുംബത്തിലെ എല്ലാവർക്കും പോലീസ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം കുട്ടിയിൽ നിന്നും മൊഴിയെടുക്കാനായി പോലീസ് ശ്രമിച്ചിരുന്നെങ്കിലും കുട്ടിയുടെ മാനസികാവസ്ഥ മോശമായതിനാൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിരുന്നില്ല.
Discussion about this post