ലണ്ടൻ: ഇസ്‌ലാമിസ്റ്റുകളും തീവ്രവാദികളും ജീവിതത്തിൻ്റെ എല്ലാ തുറകളിലും അധികാരം കയ്യടക്കി കൊണ്ടിരിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് ബ്രിട്ടന്റെ മുൻ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവല്ല ബ്രെവർമാൻ. വ്യത്യസ്ത വിശ്വാസങ്ങളും വംശങ്ങളും സമാധാനപരമായി സഹവർത്തിത്വമുള്ള മഹത്തായ രാഷ്ട്രമെന്ന നിലയിൽ ഇംഗ്ലണ്ടിന് അതിൻ്റെ അസ്തിത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടൻ്റെ മുൻ ആഭ്യന്തര സെക്രട്ടറി അവകാശപ്പെട്ടു.
“ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കുന്നതിന്” എതിരെ സംസാരിച്ചതിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് തന്നെ പുറത്താക്കിയതെന്ന് പറഞ്ഞ സുവല്ല എന്നാൽ രാജ്യം ഒരു തെമ്മാടി സമൂഹത്തിലേക്ക്” നടന്നുകൊണ്ടിരിക്കുകയാണെന്ന ഭയം ഉള്ളത് കൊണ്ട് ഇസ്ലാമിക പ്രീണനത്തിനെതിരെ ഞാൻ വീണ്ടും സംസാരിക്കുമെന്ന് വ്യക്തമാക്കി. സ്വതന്ത്രമായ ആവിഷ്കാരവും ബ്രിട്ടീഷ് മൂല്യങ്ങളും ഇപ്പോൾ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
“വടക്കൻ ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് ഇസ്ലാമിക തീവ്രവാദികൾ ഹൈജാക്ക് ചെയ്തു. നമ്മുടെ ജുഡീഷ്യറിയിലും നിയമപരമായ മേഖലയിലും സർവ്വകലാശാലകളിലും അവരുടെ സ്വാധീനം നാം കാണുന്നു. ഏറ്റവും ഒടുവിൽ അവർ പാർലമെൻ്റിലേക്ക് വരെ പ്രവേശിച്ചു ,” ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച പ്രതിപക്ഷ പ്രമേയം വോട്ടുചെയ്യാൻ കഴിയാത്തതിനെത്തുടർന്ന് കോമൺസ് സ്പീക്കർ ലിൻഡ്‌സെ ഹോയ്ൽ മാപ്പുപറയുന്നതിലേക്ക് നയിച്ച പാർലമെൻ്റിലെ സംഘർഷങ്ങളെ പരാമർശിച്ച് ബ്രെവർമാൻ പറഞ്ഞു.
എന്നാൽ ഇത് പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകരുടെ മാത്രം കാര്യമല്ല. നമ്മുടെ മൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും ജീവിതത്തിൻ്റെ എല്ലാ തുറകളിലും ആക്രമിക്കപ്പെടുകയാണ്…ഇസ്ലാമിസ്റ്റ് മതഭ്രാന്തന്മാരെ എതിർക്കുന്നത് ഇസ്ലാമോഫോബിയ ആയി കാണേണ്ടതില്ല ; അതൊരു പൗര ധർമ്മം മാത്രമാണ് ,”ബ്രാവർമാൻ കൂട്ടിച്ചേർത്തു
Discussion about this post