ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് ബഹുജൻ സമാജ്‌വാദി പാർട്ടി. എംപി റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു.
രാവിലെ എക്‌സിലൂടെയായിരുന്നു റിതേഷ് പാണ്ഡെ രാജിക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സീറ്റുമായി ബന്ധപ്പെട്ട് നേതൃത്വവുമായി റിതേഷിന് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് രാജിയെന്നാണ് സൂചന. എംപി സ്ഥാനവും അദ്ദേഹം രാജിവച്ചു. ഇതിന് തൊട്ട് പിന്നാലെ അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ സാന്നിദ്ധ്യത്തിലാണ് റിതേഷ് പാണ്ഡെ ബിജെപി അംഗത്വം സ്വീകരിച്ചത്. മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. അംബേദ്കർ നഗറിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് റിതേഷ് പാണ്ഡെ.
കഴിഞ്ഞ 15 വർഷമായി താൻ ബിഎസ്പിയ്ക്ക് ഒപ്പം ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ഇപ്പോൾ കാണുന്നത് എന്താണോ അതെല്ലാം തന്റെ മാത്രം പ്രയത്‌നമാണ്. രാജിക്കാര്യത്തിൽ കൂടുതലായി ഒന്നും സംസാരിക്കാൻ ഇല്ലെന്നും റിതേഷ് പാണ്ഡെ പ്രതികരിച്ചു.
Discussion about this post