ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ 28 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 41,000 കോടി രൂപയുടെ ചിലവിൽ 2000 റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുന്നത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിലാണ് റെയിൽവേയുടെ പുനർവികസനം നടക്കുന്നത്.
ഇന്നത്തെ ദിവസം ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദിനം റെയിൽവേയ്ക്ക് മറക്കാൻ സാധിക്കില്ല. ഇതിലൂടെ ജനങ്ങൾക്ക് ജീവിതം സുഖകരമാക്കാനും നല്ലൊരു യാത്രാനുഭവം സാധ്യമാക്കാനും കഴിയും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിന് മുന്നോടിയായണ് പ്രധാനമന്ത്രി ഇക്കാര്യം എക്‌സിൽ കുറിച്ചത്.
പശ്ചിമ ബംഗാൾ ഝാർഖണ്ഡ് ,ബിഹാർ , എന്നിവിടങ്ങളിലെ റെയിൽവേയുടെ പുനർവികസനത്തിനാണ്് അദ്ദേഹം തുടക്കം കുറിക്കുന്നത്. 28 സ്റ്റേഷനുകളിൽ 17 എണ്ണം പശ്ചിമ ബംഗാളിലും ഏഴെണ്ണം ഝാർഖണ്ഡിലും നാലെണ്ണം ബിഹാറിലുമാണ്. കൂടാതെ ഇന്ത്യയിലുടനീളമുള്ള മേൽപ്പാലങ്ങളും അണ്ടർപാസുകളും ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ തിരക്ക് കുറയ്ക്കുകയും, സുരക്ഷയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും ചെയ്യും. റെയിൽ യാത്രയുടെ ശേഷിയും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യും. ഉത്തർപ്രദേശിലെ 385 കോടി രൂപ ചിലവിൽ പുനർവികസിപ്പിച്ച ഗോമതി നഗർ സ്റ്റേഷന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും .
Discussion about this post