ലാഹോർ : പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നോമിനിയും പ്രധാനമന്ത്രി സ്ഥാനാർത്ഥി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് പഞ്ചാബിൻ്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ അവർക്ക് മൊത്തം 220 വോട്ടുകളാണ് ലഭിച്ചത്. അതെ സമയം അവരുടെ എതിരാളിയായ സുന്നി ഇത്തിഹാദ് കൗൺസിലിലെ (SIC) റാണ അഫ്താബ് അഹ്മദിന്, സുന്നി ഇത്തിഹാദ് കൗൺസിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ വെറും പൂജ്യം വോട്ടാണ് ലഭിച്ചത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ മാലിക് അഹമ്മദ് ഖാൻ്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് നിയമസഭാ സമ്മേളനം തിരഞ്ഞെടുപ്പ് സുന്നി ഇത്തിഹാദ് കൗൺസിലിലെ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്‌കരിക്കുന്നതിനും സാക്ഷിയായി.
ഗണ്യമായ എണ്ണം സ്ഥാനാർത്ഥികളുള്ള പിഎംഎൽ-എൻ തെരഞ്ഞെടുപ്പിൽ മത്സരത്തെ നേരിട്ടെങ്കിലും മറിയം നവാസിന് സഭയിലുള്ള വ്യക്തമായ ഭൂരിപക്ഷം അവരുടെ വിജയം ഉറപ്പാക്കി.അതേസമയം പഞ്ചാബ് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നേരത്തെ നടന്നിരുന്നു, 371 അംഗങ്ങളിൽ 321 പേർ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ മകളാണ് മറിയം നവാസ്. 1992-ൽ അവർ ആ സമയത്ത് പാകിസ്ഥാൻ ആർമിയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്ന സഫ്ദർ അവാനെ വിവാഹം കഴിച്ചു. സഫ്ദർ, നവാസ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. അവർക്ക് മൂന്ന് കുട്ടികളാണുള്ളത്.
2024 ലെ പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിലാണ് , അവർ ആദ്യമായി പാകിസ്ഥാൻ നാഷണൽ അസംബ്ലിയിലേക്കും (എൻഎ) പഞ്ചാബിലെ പ്രൊവിൻഷ്യൽ അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടത്.









Discussion about this post