ന്യൂഡൽഹി: വികസിത ഭാരതം വികിസിത മദ്ധ്യപ്രദേശ് പരിപാടിയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. 17,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജലസേചനം, റോഡ് , റെയിൽവേ, കൽക്കരി , വ്യവസായം തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ. ഇന്ന് വൈകുന്നേരം വീഡിയോ കോൺഫറൻസിലൂടെയണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കുക.
സൈബർ തഹസിൽ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 5500 കോടി രൂപയുടെ ജലസേചന പദ്ധതികൾക്കും മോദി ആരംഭം കുറിക്കും. ജലസേചന പദ്ധതികളിലൂടെ ഡിൻഡോരി, അനുപ്പൂർ, മണ്ഡല ജില്ലകളിലെ 75000 ഹെക്ടറിലധികം കൃഷിഭൂമിയിൽ ജലസേചനം നടത്താൻ സാധിക്കും. വൈദ്യുതി ലഭ്യത വർധിപ്പിക്കാനും കുടിവെള്ള ക്ഷാമം ഇല്ലാതാക്കാനും ഇതുവഴി കഴിയും.
ഝാൻസി-ജാഖ്ലോൺ ഡിവിഷനിലും ധൗര-ആഗസോദ് റൂട്ടിലും റെയിൽ കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 2,200 കോടി രൂപയുടെ റെയിൽവേ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം നിർവഹിക്കും കൂടാതെ, 1000 കോടി രൂപയിലധികം വരുന്ന കൽക്കരി മേഖലയിലെ പദ്ധതികളും അദ്ദേഹം അനാച്ഛാദനം ചെയ്യും.ഈ പദ്ധതികളുടെ ആരംഭത്തിലൂടെ മദ്ധ്യപ്രദേശിൽ അടിസ്ഥാന സൗകര്യ വികസനത്തിനും , സാമ്പത്തിക വികസനത്തിനും , ജീവിത സൗകര്യത്തിനും പുതിയൊരു വഴിയൊരുക്കുകയാണ്.
Discussion about this post