ഭുവനേശ്വർ: പ്രാഥമികമായി സമുദ്ര ആവാസ വ്യവസ്ഥകളിൽ വസിക്കുന്നതും ഒഡീഷയിലെയും ബംഗാളിലെയും നനഞ്ഞതും മണൽ നിറഞ്ഞതുമായ ബീച്ചുകളിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) അടുത്തിടെ കണ്ടെത്തിയതുമായ പുതിയ ഇനം മറൈൻ സ്ലഗ് മോളസ്‌ക്കുകൾക്ക് പ്രസിഡൻ്റ് ദ്രൗപതി മുർമുവിൻ്റെ പേര് നൽകിയതായി അധികൃതർ അറിയിച്ചു.
ദ്രൗപതി മുർമുവിനോടുള്ള ബഹുമാനാർത്ഥം അവരുടെ നാട്ടുകാരനും സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും ആയ ചന്ദ്ര പ്രസാദ് ടുഡു ആണ് പുതുതായി കണ്ടെത്തിയ ജീവിവിഭാഗത്തിനു രാഷ്ട്രപതിയുടെ പേരിട്ടത്. ദ്രൗപതി മുർമു രാഷ്ട്രപതി പദവിയിൽ എത്തി എന്നതിന്റെ ആദരവായാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്
മെലനോക്ലാമിസ് ദ്രൗപതി എന്ന പേര് നൽകിയ പുതിയ ഇനം കടൽ സ്പീഷീസിന് മാണിക്യം പോലുള്ള ചുവന്ന പൊട്ടും , തലകവചമുള്ള തവിട്ട്-കറുത്ത നിറവുമാണ് . പരമാവധി ഏഴ് മില്ലിമീറ്റർ വരെയാണ് ഇതിന്റെ നീളം.
സെഡ് എസ് ഐ യുടെ പ്രസാദ് ചന്ദ്ര ടുഡുവിൻ്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന പര്യവേഷണത്തിലാണ് പശ്ചിമ ബംഗാളിലെ ദിഘയിലും ഒഡീഷ തീരത്തെ ഉദയ്‌പൂരിലും നിന്നുള്ള താഴ്ന്ന ഇൻ്റർ ടൈഡൽ സോണുകളിൽ നിന്ന് ഇവയെ കണ്ടെത്തിയത്. രൂപഘടന, ശരീരഘടന, തന്മാത്രാ സ്വഭാവം എന്നിവയുടെ സമഗ്രമായ പരിശോധനയ്ക്ക് ശേഷമാണ് ഇവ പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചത്.
“ശാസ്ത്രജ്ഞർ എന്ന നിലയിൽ, നമ്മൾ കണ്ടെത്തുന്ന ജീവിവർഗങ്ങൾക്ക് പേരിടാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാനും പ്രസിഡൻ്റും മയൂർഭഞ്ചിലെ റായ്‌രംഗ്‌പൂർ പ്രദേശത്തുനിന്നുള്ളവരായതിനാൽ, ഉന്നതപദവിയിലേക്കുള്ള അവരുടെ ഉയർച്ചയെ ബഹുമാനിക്കുന്നതിനായി മുർമുവിന്റെ പേരിടാൻ ഞാൻ തീരുമാനിച്ചു,” ടുഡു പറഞ്ഞു.
Discussion about this post