എസ് എഫ് ഐ എന്ന സംഘടനാ അവരുടെ ക്രൂരമായ അക്രമരാഷ്ട്രീയം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ലെന്നും, അത് അടുത്തൊന്നും നിർത്താനും പോകുന്നില്ലെന്നും അവരുടെ പ്രവൃത്തികൾക്ക് കൂട്ടും പ്രോത്സാഹനവും നൽകുന്നത് പാർട്ടി നേതൃത്വം തന്നെയാണെന്നും വ്യക്തമാക്കി നൃത്ത ഗവേഷണ വിദ്യാർത്ഥിനി ആയിരിക്കെ എസ് എഫ് ഐ കണ്ണടിച്ചു തകർത്ത ഇപ്പോൾ നൃത്താധ്യാപികയായി പ്രവർത്തിക്കുന്ന ഡോക്ടർ മേഘ ജോബി
മകനേ മാപ്പ് എന്ന് പറഞ്ഞാണ് ഡോക്ടർ ജോബി തന്റെ ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്, സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ച് എന്താണ് ഫേസ്ബുക് പോസ്റ്റ് ഒന്നും ഇടാത്തത് എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നുണ്ടെന്നും എന്നാൽ നമ്മൾ പറയുന്നത് ബധിര കർണ്ണത്തിൽ മാത്രമേ പോകുകയുള്ളൂ എന്ന് അനുഭവത്തിൽ അറിയാവുന്നത് കൊണ്ടാണ് ഒന്നും പറയാത്തത് എന്ന് പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റിൽ എങ്ങനെയാണ് ഒരു വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നു എന്ന ഒറ്റ കാരണം കൊണ്ട് നൃത്ത ഗവേഷണ വിദ്യാർത്ഥിനി ആയിരിക്കെ എസ് എഫ് ഐ ക്കാർ തന്നെ ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയത് എന്ന് അവർ വിവരിക്കുന്നു
കണ്ണിൽ നിന്നും രക്തം വരുക എന്നൊക്കെ ആൾക്കാർ ആലങ്കാരികമായി പറയുന്നത് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണെന്ന് താൻ എന്ന് അവർ തന്റെ പോസ്റ്റിൽ കൂടി തുറന്ന് പറയുന്നുണ്ട്. വെറുതെ പറയുക മാത്രമല്ല കൃത്യമായ തെളിവുകളും അവർ തന്റെ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
“വർഷങ്ങൾക്ക് മുമ്പ് 2 തവണ 2001ലും 2007ലും ഞാനും ക്യാംപസിൽ വച്ച് അക്രമരാഷ്ട്രീയത്തിൻെറ ഇരയായിട്ടുണ്ട്. രണ്ടുതവണയും സാഹോദര്യത്തിൻെറ സന്ദേശം പകരുന്ന രക്ഷാബന്ധന മഹോത്സവമായിരുന്നു അക്രമത്തിനായ് അവർ തിരഞ്ഞെടുത്തത്. ആദ്യതവണ ഇടത്തെ കാലിലെ 2 വിരലുകൾക്കാണ് പരിക്കേൽപ്പിച്ചതെങ്കിൽ 2ാം തവണ രക്ഷാബന്ധന മഹോത്സവത്തിൽ പ്രഭാഷണം നടത്തി പുറത്തുവന്നപ്പോൾ ആരുകളുളള വാരിക്കോലുകൊണ്ട് വലം കണ്ണ് കുത്തിപ്പിളർത്തുകയായിരുന്നു. ഈശ്വരാനുഗ്രഹം ഒന്നുകൊണ്ട് മാത്രം കാഴ്ച നഷ്ടപ്പെട്ടില്ല
അക്രമികൾ പാർട്ടിയുടെ പിൻബലത്തോടെ സ്വച്ഛന്ദം വിഹരിയ്ക്കുകയും ക്രിമിനൽ സ്വഭാവവും ധാർഷ്ട്യവും അവരിൽ കൂടിക്കൂടി വരുന്നതും അന്നേ കണ്ടിട്ടുളളതാണ്.
ആ കാലയളവിൽ അനുഭവിച്ച മനഃപ്രയാസങ്ങൾ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.”
പിന്നീട് സ്വന്തം മനഃസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം എം ഫിൽ താരതമ്യ സാഹിത്യം ഉയർന്ന ഗ്രേഡോടെ പാസാവുകയും ശേഷം ഗവേഷണം തുടരുകയും ചെയ്യുകയും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ Centre for Comparative Literature ലെ ആദ്യത്തെ ഡോക്ടറേറ്റ് നേടി സർവ്വകലാശാലാ ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്ത ഡോക്ടർ മേഘ ജോബി അതിനു ശേഷം 17 വർഷം കഴിഞ്ഞു പോയിട്ടും ഇപ്പോഴും അന്ന് തനിക്കു നേരെയുണ്ടായ ആക്രമണത്തിൽ തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി
“17 വർഷങ്ങൾ പിന്നിട്ടിട്ടും എനിയ്ക്ക് നീതി കിട്ടിയിട്ടില്ല. എന്നെപ്പോലെ അക്രമത്തിനിരയായി നീതികിട്ടാത്തവർ ധാരാളമുണ്ട്. ഈ ദുരനുഭവത്തിൻെറ വെളിച്ചത്തിൽ നീതിയ്ക്കായ് പ്രതീക്ഷയോടെ കാത്തിരിയ്ക്കാൻ സിദ്ധാർത്ഥിൻെറ മാതാപിതാക്കളോട് എങ്ങനെയെനിയ്ക്ക് പറയാനാവും.” ഡോക്ടർ മേഘ ഹൃദയ വേദനയോടെ ചോദിക്കുന്നു. വളർന്നു വരുന്ന എന്റെ മകനെ എന്ത് വിശ്വസിച്ചു കൊണ്ട് ഇവിടത്തെ കലാലയങ്ങളിക്ക് അയക്കും എന്ന ആശങ്കയും അവർ പങ്കു വെക്കുന്നുണ്ട്.
ഈ ആക്രമണ രാഷ്ട്രീയം തനിയെ അവസാനിക്കുകയില്ലെന്നും കേരള ജനത ഒന്നടങ്കം നിന്ന് അവസാനിപ്പിച്ചാലല്ലാതെ ഇതിന് ഒരു അന്ത്യം ഉണ്ടാകില്ല എന്നും അവർ അർത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം വ്യക്തമാക്കി കൊണ്ടാണ് ഡോക്ടർ മേഘ കുറിപ്പ് അവസാനിക്കുന്നത്
Discussion about this post