ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസനക്കുതിപ്പിൽ ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന, തമിഴ്നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ മാർച്ച് 4-6 തീയതികളിൽ സന്ദർശിക്കും, ഈ സമയത്ത് 1,10,600 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
‘അടുത്ത രണ്ട് ദിവസങ്ങളിൽ, തെലങ്കാന, തമിഴ്നാട്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ ഞാൻ പങ്കെടുക്കും. ഉദ്ഘാടനം ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ വിവിധ മേഖലകളെ ഉൾക്കൊള്ളുകയും നിരവധി ജീവിതങ്ങളെ മാറ്റിമറിക്കുകയും ചെയ്യും,’ എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
മാർച്ച് 4 ന് രാവിലെ 10.30ന് തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് വൈകിട്ട് 3.30ന് പ്രധാനമന്ത്രി തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള ഭാവിനി സന്ദർശിക്കും. മാർച്ച് 5 ന് രാവിലെ 10ന് ഹൈദരാബാദിലെ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ കേന്ദ്രം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. രാവിലെ 11ന് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഒഡിഷയിലെ ജാജ്പുരിലെ ചന്ദിഖോളിൽ 19,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
മാർച്ച് 6 ന് രാവിലെ 10.15ന് പ്രധാനമന്ത്രി കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ സമ്പർക്കസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് ബിഹാറിലെ ബേട്ടിയയിൽ 8,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
തെലങ്കാനയിലെ ആദിലാബാദിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി 56,000 കോടിയിലധികം രൂപയുടെ വൈദ്യുതി, റെയിൽ, റോഡ് മേഖലയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. പദ്ധതികളുടെ പ്രധാന ഊന്നൽ വൈദ്യുതി മേഖലയായിരിക്കും.
Discussion about this post