ബാബരിമസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. ക്ഷേത്രമുണ്ടായിരുന്നതിന് തെളിവുകള്‍
ലഭിച്ചിട്ടുണ്ട്. ക്ഷേത്രം നിര്‍മ്മിച്ച് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും കെ കെ മുഹമ്മദ് പറയുന്നു. ശനിയാഴ്ച പുറത്തിറങ്ങുന്ന ആത്മകഥയില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താന്‍ ഹിന്ദു വര്‍ഗ്ഗീയ വാദികളുടെയോ മുസ്ലിം വര്‍ഗ്ഗീയ വാദികളുടെയോ കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീയ വാദികളുടെയോ കൂടെയല്ല. പണ്ട് പറഞ്ഞ സത്യം ഒരു പുസ്തക രൂപത്തില്‍ വരുന്നെന്ന് മാത്രമെന്നും മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
കെ.കെ മുഹമ്മദ് തന്റെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്-‘1990 ലാണ് ദേശീയതലത്തില്‍ അയോധ്യപ്രശ്‌നം വഷളാകുന്നത്. അതിന് മുമ്പ് 1978 ലാണ് താന്‍ പുരാവസ്തുസംഘത്തിനൊപ്പം ബാബരിമസ്ജിദിലെത്തി ഗവേഷണം നടത്തിയത്. മസ്ജിദിന്റെ 14 തൂണുകളില്‍ പതിനൊന്നാം നൂറ്റാണ്ടിലെ ക്ഷേത്തങ്ങളിലേതുപോലെ പൂര്‍ണ്ണകലശം കൊത്തിവെച്ചിട്ടുണ്ട്. സത്യം അറിയാമായിരുന്ന പലരും അനുരഞ്ജനത്തിന് ശ്രമിച്ചില്ലെന്നും മുഹമ്മദ് പറയുന്നു.
ഹിന്ദു-മുസ്ലിം തീവ്രവാദം മാത്രമല്ല, കമ്മ്യൂണിസ്റ്റ് തീവ്രവാദവും രാഷ്ട്ത്തിന് അപകടകരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ബാബരിമസ്ജിദ് സംഭവം. ഇക്കാര്യത്തില്‍ ഒരു ഇംഗ്ലീഷ് ദിനപത്രം സ്വീകരിച്ച ഇടതുപക്ഷസമീപനമാണ് രാജ്യത്തിന് കനത്ത വില കൊടുക്കേണ്ടിവന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
ആര്‍ക്കയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും അലഹബാദ് ഹൈക്കോര്‍ടതിയും ക്ഷേത്രമുണ്ടായിരുന്നത് സ്ഥിരീകരിച്ചിരുന്നു. ക്ഷേത്ര നിര്‍മ്മാണം നീട്ടിക്കൊണ്ടുപോവുന്നത് ശരിയല്ലെന്നും മുഹമ്മദ് പറയുന്നു.
Discussion about this post