ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എം എൽ എ ഇർഫാൻ സോളങ്കിയുടെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന പണവും അനധികൃത രസീതുകളുടെ വിവരണമുള്ള വിവിധ കുറ്റാരോപണ രേഖകളും പിടിച്ചെടുത്തു.
ഡിജിറ്റൽ ഉപകരണങ്ങൾ, പങ്കാളിത്ത നിക്ഷേപം, ഭൂമി ഇടപാടുകൾ, ഏകദേശം 40-50 കോടി രൂപയുടെ അനധികൃത ചിലവുകൾ , 5 കോടി രൂപ മുംബൈയിലെ വസ്തുവകകളിൽ നിക്ഷേപിച്ചതിൻ്റെ തെളിവുകൾ എന്നിവയും ഏജൻസി പിടിച്ചെടുത്തു.
ഇർഫാൻ സോളങ്കി, സഹോദരൻ റിസ്വാൻ സോളങ്കി, റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ ഷൗക്കത്ത് അലി, കാൺപൂരിലെ ഹാജി വാസി എന്നിവരുടെ വസതിയിലാണ് പരിശോധന നടത്തിയത്.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ഉത്തർപ്രദേശിലെ ലഖ്‌നൗ സോണൽ ഓഫീസിൽ ഒരു ദിവസം നീണ്ടുനിന്ന റെയ്ഡിലാണ് ഏജൻസി വീണ്ടെടുക്കൽ നടത്തിയത്.ഉത്തർപ്രദേശിൽ കാൺപൂർ, മഹാരാഷ്ട്രയിൽ മുംബൈ എന്നെ സ്ഥലങ്ങൾ ഉൾപ്പെടെ ആറിടങ്ങളിലാണ് വ്യാഴാഴ്ച തിരച്ചിൽ നടന്നത്.
ഇർഫാൻ സോളങ്കിക്കും കൂട്ടാളികൾക്കും എതിരെ 1860ലെ ഇന്ത്യൻ പീനൽ കോഡ്, 1986ലെ ഉത്തർപ്രദേശ് ഗ്യാങ്‌സ്റ്റേഴ്‌സ് ആൻഡ് ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്‌ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം കാൺപൂർ സിറ്റി പോലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
Discussion about this post