ന്യൂഡൽഹി: റഷ്യൻ സൈന്യത്തിന് വേണ്ടി കബളിപ്പിക്കപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ രാജ്യം പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചു.
മറ്റ് പല ജോലികൾ ലഭിക്കും എന്ന വ്യാജേനെ നിരവധി ഇന്ത്യൻ പൗരന്മാർ വ്യത്യസ്ത ഏജന്സികളാൽ പറ്റിക്കപ്പെട്ട് റഷ്യൻ സൈന്യത്തിനു വേണ്ടി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന സാഹചര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വിഷയം റഷ്യൻ സർക്കാരിനെ ഞങ്ങൾ വളരെ ശക്തമായ രീതിയിൽ അറിയിച്ചിട്ടുണ്ട്. അങ്ങനെ കബളിപ്പിക്കപ്പെട്ട് പോയ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചെത്തിക്കുവാനുള്ള നടപടികൾ ഭാരത സർക്കാർ കൈക്കൊള്ളും. കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഇത്തരത്തിൽ ഇന്ത്യക്കാരെ റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടന്ന മനുഷ്യക്കടത്ത് സംഘങ്ങളെ മുഴുവൻ സി ബി ഐ ഈ കഴിഞ്ഞ ദിവസങ്ങളിൽ വലയിലാക്കിയിരിന്നു.
റഷ്യൻ സൈന്യവുമായി ബന്ധപ്പെട്ട സപ്പോർട്ട് ജോലികൾക്കായി ഏജൻ്റുമാർ നൽകുന്ന ഓഫറുകളിൽ വീഴരുതെന്ന് ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു
“ഇത് അപകടകരവും ജീവ ഹാനി സംഭവിക്കാവുന്നതും ആണ്. അതെ സമയം റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനും അവരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, വിദേശ കാര്യമന്ത്രാലയം കൂട്ടിച്ചേർത്തു








