ന്യൂഡൽഹി: മാലിദ്വീപിനെതിരായ ഇന്ത്യയുടെ ബഹിഷ്‌കരണ ആഹ്വാനത്തിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ മാലിദ്വീപ് നേരിടുന്ന തിരിച്ചടികളെ കുറിച്ച് കടുത്ത ആശങ്ക പങ്കുവച്ച് മുൻ മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് നഷീദ്. നിലവിൽ ഇന്ത്യയിലുള്ള നഷീദ്, മാലിദ്വീപിലെ ജനങ്ങൾക്ക് വേണ്ടി ക്ഷമാപണം നടത്തുകയും ഇന്ത്യൻ വിനോദസഞ്ചാരികൾ രാജ്യം സന്ദർശിക്കുന്നത് തുടരണമെന്ന അവരുടെ ആഗ്രഹം ഊന്നിപ്പറയുകയും ചെയ്തു.
മാലിദ്വീപിൽ ഇന്ത്യൻ ബഹിഷ്‌കരണത്തിൻ്റെ ആഘാതം നഷീദ് തുറന്നു പറഞ്ഞു , “ഇത് മാലിദ്വീപിനെ വളരെയധികം ബാധിച്ചു, ഞാൻ ഇപ്പോൾ യഥാർത്ഥത്തിൽ ഇന്ത്യയിലാണുള്ളത്. ഈ സംഭവത്തെ കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലനാണ്. മാലിദ്വീപിലെ ജനങ്ങൾ ഒരുപാട് ഖേദിക്കുന്നുണ്ട് , ഇത് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇന്ത്യൻ ആളുകൾ അവരുടെ അവധിക്കാലം ചിലവഴിക്കുവാൻ വീണ്ടും മാലിദ്വീപിലേക്ക് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു, അദ്ധേഹം പറഞ്ഞു .
അതേസമയം, മാലിദ്വീപും ചൈനയും തമ്മിൽ അടുത്തിടെ ഒപ്പുവച്ച പ്രതിരോധ കരാറിനെ കുറിച്ചും നഷീദ് പറഞ്ഞു, “ഇതൊരു പ്രതിരോധ കരാറാണെന്ന് ഞാൻ കരുതുന്നില്ല. കുറച്ചധികം റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും മറ്റ് ചില ഉപകരണങ്ങളും വാങ്ങാൻ മുയിസു ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത് വളരെ നിർഭാഗ്യകരമാണ്. കൂടുതൽ കണ്ണീർ വാതകവും കൂടുതൽ റബ്ബർ ബുള്ളറ്റുകളും ആവശ്യമാണെന്ന് സർക്കാർ കരുതുന്നു. എന്നാൽ ഭരണം തോക്കിൻ്റെ കുഴലിലൂടെയല്ല എന്ന് അദ്ധേഹം മനസിലാക്കുന്നില്ല .
Discussion about this post