തിരുവനന്തപുരം; അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രചരണം. വാർത്ത വിശ്വസിച്ച ആരാധകർ ആദരാഞ്ജലികളുമായി എത്തി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് വാർത്ത പ്രചരിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കാട്ടാന ചരിഞ്ഞെന്നാണ് പ്രചരണം. ഇതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വനംവകുപ്പ്. വാർത്ത വ്യാജമാണെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഡാമിന്റെ വൃഷ്ടിപ്രദേശത്തു തന്നെയുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വർഷം ജൂൺ 6-നാണ് അരിക്കൊമ്പനെ തമിഴ്‌നാട് കളക്കാട് വനമേഖലയിൽ തുറന്നു വിട്ടത്. ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനകളിലൊന്നായിരുന്നു അരിക്കൊമ്പൻ. 30നും നാല്പതിനും ഇടയിൽ പ്രായമുള്ള കാട്ടാനയാണിത്. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പൻ ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കിയിരുന്നത്.
Discussion about this post