കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട് നടക്കുന്ന കേരള വ്യവസായ വികസന കോർപ്പറേഷനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി. കോടതിക്ക് മുമ്പാകെ, ആരോപണ വിധേയമായ സി.എം.ആർ.എൽ കമ്പനി നൽകിയ മറുപടി കണക്കിലെടുത്താൽ, ഇടപാടുകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സി കൂടുതൽ വിശദീകരിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. കെ.എസ്.ഐ.ഡി.സി ഒരു പൊതുമേഖലാ സ്ഥാപനം ആണെന്നും അതിനാൽ കാര്യങ്ങളെല്ലാം സുതാര്യമായിരിക്കണമെന്നും ഒന്നും ഒളിക്കാൻ പാടില്ലെന്നും ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിൽ തങ്ങൾക്കെതിരെ നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ അപേക്ഷയിലാണ് വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥ കെ എസ് ഐ ഡി സി ക്ക് വന്നത്.
അതേസമയം സി.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സിക്ക് 13.4 ശതമാനം ഓഹരിയും നോമിനി ഡയറക്ടറുമുള്ളതിനാലാണ് അങ്ങോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചതെന്ന് കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു
Discussion about this post