ന്യൂഡൽഹി: നിജ്ജാർ വധ കേസിൽ കാനഡ നൽകിയ തെളിവ് വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കി ന്യൂസ്‌സിലാൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം ഫൈവ്-ഐസ് ഇൻ്റലിജൻസ് സഖ്യത്തിലെ അംഗമായ ന്യൂസിലൻഡിന് നിജ്ജാർ കേസുമായി ബന്ധപ്പെട്ട് കാനഡയിൽ നിന്ന് നേരിട്ട് ഇതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ തെളിവിന്റെ വിശ്വാസ്യതയിലാണ് ന്യൂസിലാൻഡ് ഉപ പ്രധാനമന്ത്രി ഇപ്പോൾ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ന്യൂസിലാൻഡ് ഉപപ്രധാനമന്ത്രി, വിഷയം കൈകാര്യം ചെയ്തത് മുൻ സർക്കാർ ആണെന്ന് വ്യക്തമാക്കിയെങ്കിലും, ലഭിച്ച തെളിവുകൾ പരിശോധിക്കാൻ അവസരം ലഭിച്ചതിൽ നിന്നും അവ ഒട്ടും വിശ്വാസ്യ യോഗ്യമല്ല എന്ന് വ്യക്തമാക്കി
ഞാൻ ഒരു പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനാണ്, ആ നിലയിൽ പരിശോധിക്കുകയാണെങ്കിൽ എവിടെയാണ് കേസ് ? എവിടെയാണ് തെളിവുകൾ ? എന്താണ് കണ്ടെത്തിയിട്ടുള്ളത് ? നമ്മുടെ കൺമുന്നിൽ കാണാവുന്ന എന്താണുള്ളത് ? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല . അത് കൊണ്ട് തന്നെ അവർ പറയുന്ന രീതിയിൽ അങ്ങനെയൊരു തെളിവുമില്ല കേസുമില്ല എന്ന് പറയേണ്ടി വരും. അദ്ദേഹം പറഞ്ഞു
നിജ്ജാർ കേസുമായി ബന്ധപ്പെട്ട കാനഡയുടെ അവകാശവാദങ്ങളെ ഫൈവ്-ഐസ് പങ്കാളി തുറന്ന് ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്
ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജാർ 2023 ജൂൺ 18 ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതിന്റെ പുറകിൽ ഇന്ത്യ ആണെന്ന് കാനഡ ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തെളിവും നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
Discussion about this post