ഹൈദരാബാദ് : കഴിഞ്ഞദിവസം ഹൈദരാബാദിൽ നിന്നും കഞ്ചാവ് വില്പനയ്ക്കിടയിൽ പിടിയിലായ സ്ത്രീയുടെ വീട് റെയ്ഡ് ചെയ്തതോടെ ഞെട്ടിയിരിക്കുകയാണ് പോലീസ്. കഞ്ചാവ് വില്പനയിലൂടെ ഈ സ്ത്രീ ഇതുവരെ സ്വന്തമാക്കിയത് 4 കോടി രൂപയോളം വില വരുന്ന സ്വത്തുക്കളാണ്. ഒരു കിലോ കഞ്ചാവ് വിറ്റാൽ 50,000 രൂപയാണ് ഇവർക്ക് ലാഭം ലഭിക്കുക എന്നാണ് പോലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പ്രതിയുടെ വീട്ടിൽ നിന്ന് മാത്രമായി 22.10 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. 1.63 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഇവർക്കുള്ളതായി കണ്ടെത്തി. ഭൂമിയും മറ്റുമായി രണ്ടു കോടി രൂപയോളം വില വരുന്ന മറ്റു സ്വത്തുക്കളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. നീതുഭായ് എന്ന പ്രതി കഴിഞ്ഞ എട്ട് വർഷത്തിനിടെ ഹൈദരാബാദിൻ്റെ വിവിധ ഭാഗങ്ങളിലായി കഞ്ചാവ് വില്പന നടത്തിയാണ് ഈ ആസ്തികളെല്ലാം ഉണ്ടാക്കിയത് എന്നാണ് പോലീസ് റിപ്പോർട്ട്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാനയിലെ ആന്റി നാർകോട്ടിക് ബ്യൂറോ നാനക്രംഗുഡയിലെ നീതു
ബായ് എന്ന സ്ത്രീയുടെ വീട്ടിൽ പരിശോധന നടത്തിയത്. 26 കിലോയോളം കഞ്ചാവും 22.10 ലക്ഷം രൂപയും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. നീതുബായി, ഭർത്താവ് മുന്നുസിംഗ് (53), അടുത്ത ബന്ധുക്കളായ സുരേഖ (38), മമത (50), കഞ്ചാവ് വാങ്ങുകയായിരുന്ന 13 പേർ എന്നിവരെ ടിഎസ്എൻഎബി സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post