ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ അറസ്റ്റ് ചെയ്ത് ഇഡി. വസതിയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിനായി കവിതയെ അന്വേഷണ സംഘം ഡൽഹിയിലേക്ക് കൊണ്ടുപോയി.
വൈകീട്ടോടെയായിരുന്നു അറസ്റ്റ്. പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകൾ ഇഡിയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു അറസ്റ്റ്. ഉച്ചയോടെയായിരുന്നു വാറന്റുമായി 13 പേർ അടങ്ങുന്ന ഇഡി സംഘം കവിതയുടെ വസതിയിൽ എത്തിയത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ഇഡി കവിതയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ചില നിർണായക രേഖകൾ കവിതയോടെ ഇഡി ആരാഞ്ഞിരുന്നു. ഇത് പരിശോധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
Discussion about this post