പൂനെ:ഗുണ്ടാ നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. 34 കാരനായ അവിനാഷ് ബാലു ധന്വെ ആണ് മരിച്ചത്. പൂനെ-സോലാപൂർ ഹൈവേയിലെ റെസ്റ്റോറന്റിലാണ് സംഭവം. തലയിൽ വെടിവച്ച ശേഷം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അവിനാഷ് . പ്ലാസ്റ്റിക് ബാഗുമായി മൂന്നംഗസംഘം റെസ്റ്റോറന്റിൽ എത്തുകയായിരുന്നു. ബാഗിൽ നിന്ന് തോക്ക് എടുത്ത് തലയ്ക്ക് നേരെ വെടിയുതുർക്കുകയായിരുന്നു. ഉടൻ അവർ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് മറ്റ് ആറ് പേർ വന്ന് ഇയാളെ പിന്നെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അവിനാഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണന്നാണ്് പോലീസ് പറയുന്നത്. അഞ്ചംഗ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചതായും പോലീസ് അറിയിച്ചു.അവിനാഷിൻറെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
Discussion about this post