ആരോഗ്യ രംഗത്ത് പുത്തൻ വിപ്ലവം തീർത്ത് ഇന്ത്യ. സിക്കിൾസെൽ അനീമിയയ്ക്കുള്ള (അരിവാൾ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ചാണ് ഇന്ത്യ അഭിമാനമായതി. സിക്കിൾസെൽ അനീമിയ ബാധിതർക്കുള്ള മരുന്നുകൾക്ക് ആഗോള തലത്തിൽ 77,000 രൂപ വരെ വിലയുള്ള സമയത്താണ് 100 മില്ലി ഹൈഡ്രോക്‌സീയൂറിയ 600 രൂപ നിരക്കിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നത്.
സിക്കിൾസെൽ അനീമിയയെ എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയുടെ ഭാഗമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അകംസ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് വില കുറച്ച മരുന്ന് ഇന്ത്യൻ വിപണികളിൽ എത്തിക്കുന്നത്.
ചുവന്ന രക്താണുക്കളെ ബാധിക്കുന്ന പാരമ്പര്യ രോഗമാണ് അരിവാൾ രോഗം അഥവാ സിക്കിൾ സെൽ ഡിസീസ്. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ കാണപ്പെട്ടേക്കാം. രോഗം ബാധിച്ചാൽ രക്താണുക്കൾ അരിവാൾ പോലെ കോടി പോവുന്നതിനാലാണ് ഈ രോഗത്തിന് അരിവാൾ രോഗമെന്ന് പേര് വന്നത് ജനിതക പ്രശ്നമായ ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കൾ സാധാരണക്കാരിൽ 120 ദിവസം ജീവിക്കുമ്പോൾ ഇവരിൽ 30 മുതൽ 60 ദിവസങ്ങൾ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്‌നം ഇവരെ വിളർച്ചയിലേക്ക് (aneamia) നയിക്കും. ശ്വാസം മുട്ടൽ, കൈ കാലുകളിൽ വേദന, പനി, വയറുവേദന എന്നിവ ഈ രോഗികളിൽ അനുഭവപ്പെടും. ബിൽ റൂബിൻ കൂടുതലായി രക്തത്തിൽ കാണപ്പെടുന്നതിനാൽ കണ്ണുകളിൽ മഞ്ഞനിറം കാണപ്പെടും. എന്നാൽ ഇത് മഞ്ഞപ്പിത്തത്തിൽ ഉൾപ്പെടുന്നതല്ല.
Discussion about this post