ടോക്കിയോ: ലോകം കഴിഞ്ഞു പോയ അനവധി ദശകങ്ങളിലെ ഏറ്റവും വലിയ ആണവ യുദ്ധ ഭീഷണി നേരിട്ട് കൊണ്ടിരിക്കെ ആറ്റം ബോംബിന്റെ പിതാവായി അറിയപ്പെടുന്ന ഒപ്പെൻഹെയ്മറെ കുറിച്ചുള്ള സിനിമയുടെ രണ്ടാം ഭാഗം എടുക്കരുത് എന്നാവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭാ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്.
അണുബോംബിൻ്റെ പിതാവിന്റെ ജീവചരിത്രം പറയുന്ന സിനിമ “ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലേക്ക് ന്യൂക്ലിയർ യുദ്ധത്തിന്റെ കഠിനമായ യാഥാർത്ഥ്യം കൊണ്ടുവന്നു” എന്ന് ജപ്പാൻ വിളിച്ച ഒരു സുരക്ഷാ കൗൺസിൽ സെഷനിൽ ഗുട്ടെറസ് പറഞ്ഞു.
ഒപ്പെൻഹെയ്‌മറിന് രണ്ടാം ഭാഗം വരുന്നത് മനുഷ്യവംശത്തിന് അതിജീവിക്കാൻ പറ്റുമോ എന്ന് ഉറപ്പില്ല. ഗുട്ടെറസ് പറഞ്ഞു.
ഉക്രെയ്‌നിനുള്ള പിന്തുണയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് ഒരു ആണവ യുദ്ധത്തിനുള്ള സാധ്യത റഷ്യൻ പ്രസിഡന്റ് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സഭാ ജനറൽ സെക്രട്ടറിയുടെ പരാമർശം വരുന്നത് എന്ന് ശ്രദ്ധേയമാണ്.
“ആണവായുധ പ്രയോഗം നിർത്തണമെന്നും എത്ര നിസാരമായ ഭീഷണിയായാലും ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പരാമർശങ്ങൾ ൾ അംഗീകരിക്കാനാവില്ലെന്നും പുട്ടിന്റെ പേര് നേരിട്ട് പരാമർശിക്കാതെ ഗുട്ടെറസ് പറഞ്ഞു.








