ന്യൂഡൽഹി: യുക്രൈനിനെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം പരിഹരിക്കുവാൻ സംഭാഷണവും നയതന്ത്രവും ഉപയോഗിക്കണം എന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബുധനാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
“വരും വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് യോജിച്ച ശ്രമങ്ങൾ നടത്താൻ ഇരു നേതാക്കളും സമ്മതിച്ചു. ഉഭയകക്ഷി സഹകരണത്തിൻ്റെ വിവിധ വിഷയങ്ങളിലെ പുരോഗതിയും അവർ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ,”
അതെ സമയം ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തെ കുറിച്ചുള്ള വാർത്തകൾ റഷ്യൻ മാദ്ധ്യമങ്ങളും പുറത്ത് വിട്ടു. ചർച്ചകൾ നടത്താൻ യുക്രൈനിന്റെ ഭാഗത്ത് നിന്നാണ് താല്പര്യമില്ലായ്മ ഉണ്ടാകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞതെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ വ്യക്തമാക്കി.
Discussion about this post