ഇടുക്കി : മൂന്നാറിലെ സെവൻമല എസ്റ്റേറ്റിനു സമീപം കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കരിമ്പുലിയെ കണ്ടെത്തിയ വ്യക്തി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം വകുപ്പ് കണ്ടത് കരിമ്പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ജർമ്മനിയിൽ നിന്നും എത്തിയ വിനോദസഞ്ചാര സംഘത്തോടൊപ്പം യാത്ര ചെയ്തിരുന്ന ടൂറിസ്റ്റ് ഗൈഡ് ആണ് വെള്ളിയാഴ്ച കരിമ്പുലിയെ കണ്ടിരുന്നത്. ഇയാൾ കരിമ്പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. വനംവകുപ്പ് ദൃശ്യങ്ങൾ വ്യക്തമായി പരിശോധിച്ചു.
മൂന്നു മാസങ്ങൾക്കു മുൻപ് ചൊക്കനാട് ഭാഗത്തും കരിമ്പുലിയെ കണ്ടെത്തിയിരുന്നു. ഈ പുലിയെ തന്നെയായിരിക്കും സെവൻമല എസ്റ്റേറ്റിനു സമീപവും കണ്ടുതെന്നാണ് വനം വകുപ്പിന്റെ നിഗമനം. സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
Discussion about this post