ന്യൂഡൽഹി : സവാള കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം കേന്ദ്രസർക്കാർ നീട്ടി. നേരത്തെ മാർച്ച് 31 വരെയായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത് . ആഭ്യന്തര മാർക്കറ്റിൽ വിലപിടിച്ചുനിർത്തുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സവാള കയറ്റുമതി നിരോധനം നീട്ടിയിരിക്കുന്ന വിവരം അറിയിച്ചത്.
2023 ഡിസംബർ എട്ടിനാണ് കേന്ദ്ര സർക്കാർ സവാള കയറ്റുമതി നിരോധിച്ചത്. 2024 മാർച്ച് 31 വരെയായിരുന്നു അന്ന് നിരോധനം പ്രഖ്യാപിച്ചിരുന്നത്. സവാളയുടെ വില അനിയന്ത്രിതമായി വർദ്ധിച്ചതിനെ തുടർന്നായിരുന്നു കേന്ദ്രസർക്കാർ 2023ൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ ചില വിദേശ രാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് സവാള കയറ്റുമതി ചെയ്യാൻ ഏതാനും ദിവസങ്ങൾക്കു മുൻപ് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ആക്കി 64,400 ടൺ സവാളയാണ് കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിരുന്നത്. കേന്ദ്രസർക്കാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയ ശേഷം മാത്രമായിരുന്നു കയറ്റുമതി സാധ്യമായിരുന്നത്. നിലവിൽ സവാള ലഭ്യത കുറഞ്ഞതോടെയാണ് നിരോധനം വീണ്ടും നീട്ടിയിരിക്കുന്നത്.
Discussion about this post