ചെന്നൈ: തമിഴ്‌നാട്ടിൽ എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എംഡിഎംകെ നേതാവും ഈറോഡ് എംപിയുമായ ഗണേശമൂർത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.
രാവിലെയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിൽ അദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെന്റിലേറ്ററിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തന്നെ തുടരുകയാണ്. മന്ത്രിമാരും മറ്റ് നേതാക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഇക്കുറി മത്സരിക്കാൻ ഗണേശമൂർത്തി ഈ റോഡ് മണ്ഡലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റ് നിഷേധിക്കുകയായിരുന്നു. ഉദയനിധി സ്റ്റാലിനുമായി അടുത്ത ബന്ധമുള്ള ഡിഎംകെ നേതാവ് പ്രകാശന് ആയിരുന്നു സീറ്റ് നൽകിയത്. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്.
Discussion about this post