ന്യൂഡൽഹി:സരസ്വതി ക്ഷേത്രം തകർത്താണ് കമൽ മൗല മസ്ജിദ് നിർമ്മിച്ചത് എന്ന വെളിപ്പെടുത്തലുമായി പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്. ഭോജ്ശാല- കമൽ മൗല മസ്ജിദ് പ്രശ്‌നം ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കണം എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞം ദിവസം മസ്ജിദിൽ സർവ്വേ നടത്താൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് മദ്ധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഹമ്മദിന്റെ പരാമർശം.
കമൽ മൗല മസ്ജിദ് സരസ്വതി ക്ഷേത്രം ആയിരുന്നു എന്നതാണ് ചരിത്ര സത്യം. ഇത് പിന്നീട് മസ്ജിദ് ആക്കി പരിവർത്തനം ചെയ്തത് ആണ്. 1947 ന് മുൻപ് ഇവിടെ ക്ഷേത്രം ആയിരുന്നു. അങ്ങനെയെങ്കിൽ 1991 ലെ ആരാധനാ നിയമ പ്രകാരം ഇത് ഹിന്ദുക്കൾക്ക് അവകാശപ്പെട്ട ക്ഷേത്ര ഭൂമിയാണ്. ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
നിലവിലെ ഹൈക്കോടതി വിധി എല്ലാവരും അംഗീകരിക്കണം. ഭൂമിയുമായി ബന്ധപ്പെട്ട തർക്കം ഹിന്ദുക്കളും മുസ്ലീങ്ങളും ചർച്ച ചെയ്ത് പരിഹരിക്കണം. ജ്ഞാൻവാപി, ഷാഹി ഈദ്ഗാഹ് എന്നീ മന്ദിരങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇത്തരത്തിൽ ഇരു വിഭാഗങ്ങളും ചേർന്ന് പരിഹരിക്കണം. വിഷയത്തിൽ ഹിന്ദുക്കൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലാണ് കമൽ മൗലാ മസ്ജിദ് സ്ഥിതിചെയ്യുന്നത്. സരസ്വതി ക്ഷേത്രമായ ഇവിടം തങ്ങളുടെ ആരാധനാലയം ആണെന്നാണ് മുസ്ലീങ്ങളുടെ വാദം. എന്നാൽ ക്ഷേത്ര ഭൂമി വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കൾ നിയമപോരാട്ടത്തിലാണ്.
Discussion about this post