മലപ്പുറം: കാളികാവിൽ രണ്ടര വയസ്സുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ഷഹാനത്തിനും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇതിന് പറമേ പ്രതി മുഹമ്മദ് ഫായിസിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കുട്ടിയെ ഫായിസ് മർദ്ദിക്കുമ്പോഴും കൊലപ്പെടുത്തുമ്പോഴും ഷഹാനത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടർന്നാണ് ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ പങ്കുണ്ടെങ്കിൽ ഷഹാനത്തിനെയും പോലീസ് പ്രതി ചേർത്ത് തുടർ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം മുഹമ്മദ് ഫായിസിന്റെ ബന്ധുക്കളെ പ്രതി ചേർത്തിരുന്നു. അമ്മയുൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തത്. കുട്ടിയെ ക്രൂരമായി മർദ്ദിക്കുമ്പോൾ ഇവരും ഒപ്പമുണ്ടായിരുന്നു.
നിലവിൽ മുഹമ്മദ് ഫായിസ് റിമാൻഡിലാണ്. അടുത്ത മാസം ഏഴുവരെയാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതിന് ശേഷം പോലീസ് കസ്റ്റഡിയിൽ എടുക്കും. കൊലക്കുറ്റം ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ പോലീസ് ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കുട്ടി ക്രൂരമായ ആക്രമണത്തിന് ഇരയായി എന്നും, ഇതേ തുടർന്ന് തലച്ചോറുൾപ്പെടെ ഇളകിയെന്നുമാണ് പോസ്റ്റ് മോർട്ടത്തിലുള്ളത്. കുട്ടിയ്ക്ക് തലയിൽ രക്തസ്രാവം ഉണ്ടായി. ഇതേ തുടർന്ന് ബോധം പോയ കുട്ടിയെ ഫായിസ് എടുത്ത് എറിയുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റുവച്ച് പൊള്ളിച്ചതിന്റെ പാടുകളും കാണാം.
Discussion about this post