ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറിച്ച് വീണ്ടും ന്യായീകരണവുമായി ഭാര്യയും മുൻ ഐആർഎസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാൾ. ഇന്നലെ വൈകുന്നേരം എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ അരവിന്ദ് കെജ്രിവാളുമായി സുനിത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പത്രസമ്മേളനം നടത്തിയത്.
ഡൽഹിയിലെ ജനങ്ങൾ നശിക്കുന്നതിൽ കെജ്രിവാൾ അതീവ ദുഃഖിതനാണെന്ന് സുനിത കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മദ്യനയ കുംഭകോണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 250ഓളം റെയ്ഡുകൾ നടത്തി. മദ്യനയ കുംഭകോണത്തിലെ പണമാണ് ഇഡി അന്വേഷിക്കുന്നത്. എന്നാൽ, ഈ പണം ഇതുവരെയും അവർ കണ്ടെത്തിയിട്ടില്ലെന്നും സുനിത പറഞ്ഞു.
തന്റെ ഭർത്താവ് ഒരു ദേശസ്‌നേഹിയാണ്. അദ്ദേഹത്തിന് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കൂ. മദ്യനയ കുംഭകോണത്തിലെ പണം എവിടെയെന്ന് അദ്ദേഹം നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്നും സുനിത കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Discussion about this post