ചത്തീസ്ഖഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. പഞ്ചാബിലെ ഏക ആം ആദ്മി എംപിയും എംഎൽഎയും ബിജെപിയിൽ ചേർന്നു. ജലന്ധർ എംപി സുശീൽ കുമാർ റിങ്കു, ജലന്ധർ വെസ്റ്റ് എംഎൽഎ അൻഗൂറൽ എന്നിവരാണ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ വച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
പഞ്ചാബിലെ, പ്രത്യേകിച്ച് ജലന്ധറിന്റെ വികസനത്തിന് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് സുശീൽ കുമാർ റിങ്കു പ്രതികരിച്ചു. സംസ്ഥാനത്തിലെ വികസന പ്രവർത്തനങ്ങളിൽ ആം ആദ്മി സർക്കാർ തന്നെ സഹായിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും തനിക്ക് ഏറെ പ്രചോദനമാണ്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനമർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ, പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി രവ്നീത് സിംഗ് ബിട്ടു ബിജെപി ചേർന്നിരുന്നു. 2009 മുതൽ 2014 വരെ പഞ്ചാബിലെ ആനന്ദ്പൂർ സാഹിബ് ലോക്സഭാ മണ്ഡലത്തെയാണ് രവ്നീത് സിംഗ് ബിട്ടു പ്രതിനിധീകരിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിന്റെ (എസ്എഡി) ഡോ.ദൽജിത് സിംഗ് ചീമയെ 67,204 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിട്ടു പരാജയപ്പെടുത്തിയിരുന്നു.
രവ്നീത് സിംഗ് ബിട്ടു മുമ്പ് 2021 മാർച്ച് മുതൽ ജൂലൈ വരെ ലോക്സഭയിൽ കോൺഗ്രസ് നേതാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിട്ടു ലോക്സഭയിലേക്ക് 2014, 2019 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലുധിയാനയിൽ നിന്നും അതിനുമുമ്പ് 2009-ൽ ആനന്ദ്പൂർ സാഹിബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post