പനാജി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ഗോവ അദ്ധ്യക്ഷൻ അമിത് പലേക്കർ, ബെനോലിയം എംഎൽഎ വെൻസി വിയേഗാസ് എന്നിവർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇന്ന് രാവിലെയോടെയാണ് ചോദ്യം ചെയ്യലിനായി ഇരുനേതാക്കളും പനാജിയിലെ ഇഡി ഓഫീസിൽ എത്തിയത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി പാലേക്കർ, രാമറാവു വാഗ്, ദത്തപ്രസാദ് നായിക്, ശോക് നായിക് എന്നിവർക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ, ഇഡി കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് എഎപി നേതാക്കളുടെ വാദം.
അതേസമയം, അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിൽ ഉന്നയിച്ച ഉടൻ വിട്ടയക്കണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി. അരവിന്ദ് കെജ്രിവാളിന് അനുകൂലമായി ഇടക്കാലാശ്വാസ വിധി പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്. അതെ സമയം ഹർജിയിൽ വിശദീകരണം നൽകുന്നതിനായി ഇ ഡി ക്ക് ഏപ്രിൽ രണ്ട് വരെ ഡൽഹി ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ ബെഞ്ചിന്റേതാണ് നടപടി.
Discussion about this post