ധമാസ്‌കസ്: കാർ ബോംബ് സ്‌ഫോടനത്തിൽ എഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിലെ തിരക്കേറിയ ചന്തയിലാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞട്ടില്ല.
തിരക്കേറിയ സമയത്താണ് മാർക്കറ്റിൽ സ്‌ഫോടനം നടന്നത്. കുട്ടികൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സിറിയയുടെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ആളുകളെ ലക്ഷ്യമിട്ടുള്ള ബോംബ് ആക്രമണങ്ങൾ പതിവാണ്.സ്‌ഫോടനം നടന്നതിന്റെ ഉത്തരവാദിത്വം ഒറ്റ സംഘടനകളും ഏറ്റെടുത്തിട്ടില്ല.
തുർക്കി അതിർത്തിയിലുള്ള അസാസ് ചരക്ക് വിതരണം അടക്കമുള്ള വിഷയങ്ങളിൽ നിർണായക സ്ഥാനമുള്ള ഇടം കൂടിയാണ്. 2017ൽ നഗരത്തിലെ കോടതി പരിസരത്ത് കാർ ബോംബ് സ്‌ഫോടനം നടന്നിരുന്നു. അതിൽ 40ൽ അധികം പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post