ന്യൂഡൽഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.
ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിന് കിട്ടേണ്ട 13, 600 രൂപ കേന്ദ്രം നൽകി കഴിഞ്ഞു. ഇതിനുശേഷം 5000 കോടി നൽകാം എന്നായിരുന്നു കേന്ദ്രം നിർദേശിച്ചിരുന്നത്. എന്നാൽ 5000 കോടി ഈ സാമ്പത്തിക വർഷത്തിൽ നിന്ന് കുറയ്ക്കുമെന്നും കോടതി വ്യക്തമാക്കി.
ഇത് കേരളത്തിന്റെ വിഷയം മാത്രമാണെങ്കിലും ഈ വിഷയം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതാണ്. പല സംസ്ഥാനങ്ങളെയും ബാധിക്കുന്നതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ബാധിക്കുന്ന വിഷയം ആയതുകൊണ്ട് വിശദമായ വാദം കേൾക്കേണ്ടി വരുമെന്നും കോടതി ചൂണ്ടികാട്ടി. ഒരു സംസ്ഥാനത്തിന് മാത്രമായി ഹർജി പരിഗണിക്കില്ല എന്നും കോടതി വ്യക്തമാക്കി.
Discussion about this post