റായ്പൂർ : ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷ സേന. സുക്മ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
തേറ്റെമാഡ്ഗു ഗ്രാമത്തിനടുത്തുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ. ഡിആർജി ജവാൻമാരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർജി പ്രദേശത്ത് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടത്തോടെ കമ്മ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതിൽ സുരക്ഷ സേന തിരിച്ചടിച്ചപ്പോഴാണ് ഭീകരർ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടക്കുകയാണെന്നും എസ്പി അറിയിച്ചു.
കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തട്ടുണ്ട്. വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഛത്തീസ്ഗ്രായിലെ നാരായൺപൂരിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. സംഭവസ്ഥലത്ത് നിന്ന് വൻതോതിലുള്ള വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെട്ടുത്തട്ടുണ്ട്
Discussion about this post