എറണാകുളം: മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകില്ല. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസ്. സമൻസ് ചോദ്യം ചെയ്ത് ഐസ്‌ക് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേടതി ഉത്തരവ് അറിഞ്ഞതിന് ശേഷം മാത്രമേ ഇഡിക്ക് മുൻപിൽ ഹാജരാകു എന്ന് തോമസ് ഐസക് പറഞ്ഞു. വെള്ളിയാഴ്ച വരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി ഇഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മസാലബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം ഉണ്ടോ എന്ന അന്വേഷണത്തിൻെ്‌റ ഭാഗമായി തോമസ് ഐസക്കിന് ഇഡി ഏഴ് തവണ സമൻസ് നൽകിയിട്ടുണ്ട്. എന്നാൽ ഐസക് ഇതുവരെ ചോദ്യംചെയ്യലിന് ഹാജരാകാൻ തയ്യാറായിട്ടില്ല. എന്നാൽ തോമസ് ഐസക്കിൻറെ മൊഴിയെടുക്കൽ അനിവാര്യമാണെന്നാണ് എൻഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിന്റെ നിലപാട്.
വിദേശ നിക്ഷേപകരിൽ നിന്ന് പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട് എന്നറിയപ്പെടുന്നത്. ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴിയാണ് വിദേശ നിക്ഷേപകരിൽ നിന്നും കിഫ്ബി മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയത്. ഇതിൽ ക്രമക്കേട് ആരോപിച്ചാണ് തോമസ് ഐസക്കിനെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നത്.
Discussion about this post