ന്യൂഡൽഹി: രാജ്യത്ത് ഇന്ധന ഇറക്കുമതിക്ക് വേണ്ടി് 16 ലക്ഷം കോടിയാണ് ചിലവഴിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ ഡീസൽ കാറുകൾ രാജ്യത്ത് നിന്ന് മുക്തമായാൽ ഇന്ധനത്തിനായി ഉപയോഗിക്കുന്ന പണം ഗ്രാമീണരുടെയും കർഷകരുടെയും ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .
രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ ഇന്ത്യയ്ക്ക് ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാനാകുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി ഗഡ്കരി പറയുന്നു. ഫോസിൽ ഇന്ധനത്തിന്റെ ഇറക്കുമതിയിലൂടെ 16 ലക്ഷം കോടിയാണ് രാജ്യം ചിലവാക്കുന്നത്. ഇറക്കുമതി കുറഞ്ഞാൽ കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കും. കൂടാതെ ഗ്രാമങ്ങൾ സമൃദ്ധമാകാനും യുവാക്കൾക്ക് തൊഴിൽ ലഭിക്കാനും ഈ പണം ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ, നാല് മീറ്ററിന് താഴെയുള്ള ഹൈബ്രിഡ് കാറുകൾക്ക് 28 ശതമാനമാണ് ജിഎസ്ടി. നാല് മീറ്ററിൽ കൂടുതലുള്ള ഹൈബ്രിഡ് വാഹനങ്ങൾക്ക് 43 ശതമാനവുമാണ് നികുതി. എന്നാൽ ഇപ്പോൾ രാജ്യത്തെ ഹൈബ്രിഡ് കാറുകൾക്കുള്ള ജിഎസ്ടി നിരക്കുകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഈ കാറുകളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി .
Discussion about this post