തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ സ്വാധീനിക്കുകയാണെന്ന ശശി തരൂരിന്റെ പരാമർശത്തിനെതിരെയാണ് നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി നടപടി ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ശശി തരൂർ പച്ചക്കള്ളമാണ് പറയുന്നത്. മത, സാമുദായിക സംഘടനകളെ അടക്കം അപമാനിക്കുകയാണ് ശശി തരൂർ ചെയ്യുന്നത്. തരൂരിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തിരുവനന്തപുരത്ത് എൻഡിഎ കഴിഞ്ഞ തവണത്തേക്കാൾ 100 ഇരട്ടി പണം ചെലവാക്കുന്നു എന്നാണ് ശശി തരൂർ ആരോപണമുന്നയിച്ചിരുന്നത്.
മത, സാമുദായിക നേതാക്കൾ ഉൾപ്പെടെ പലരും തന്നോട് ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യം പുറത്തു പറയാൻ ആരും തയ്യാറാവുന്നില്ല. പണം വാങ്ങിയവർ പരസ്യമായി തുറന്നു പറയാത്തത് കൊണ്ട് തെളിവുകളും ഇല്ല. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയുമായി ആണ് മത്സരം എന്നുമായിരുന്നു ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നത്.
Discussion about this post