200 കോടിയോളം വരുന്ന തങ്ങളുടെ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിക്കാനൊരുങ്ങി ബിസിനസുകാരനും ഭാര്യയും. ഗുജറാത്തിലെ സബർകാന്തയിലെ ഹമ്മത്‌നഗർ സ്വദേശികളായ ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയുമാണ് ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസത്തിലേക്ക് കടക്കുന്നത്.
ഇരുവരുടെയും തീരുമാനത്തെ കുറിച്ച് സമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇവർ തീരുമാനമെടുത്തതെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നിരവധി പേർ പറയുന്നുണ്ട്. സബർകാന്തയിലെ വലിയ കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ് ഭവേഷ് ഭായ് ഭണ്ഡാരി. നിർമ്മാണ വ്യവസായത്തിലേക്ക് കടന്ന അദ്ദേഹത്തിന് അഹമ്മദാബാദിലും സബർകാന്തയിലും നിരവധി ബിസിനസുകളുണ്ട്. ഭണ്ഡാരി കുടുംബം കാലങ്ങളായി സന്യാസിമാരുമായി അടുത്തിടപഴകുന്നവരാണ്. ഇതാണ് സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഫോൺ ഉൾപ്പെടെയുള്ള എല്ലാ ഭൗതിക വസ്തുക്കളും ഉപേക്ഷിച്ചുകൊണ്ടായിരിക്കും ഇവർ സന്യാസത്തിലേക്ക് കടക്കുക. 16ം 19ഉം വയസുള്ള ഇവരുടെ രണ്ട് മക്കളും രണ്ട് വർഷം മുൻപ് സന്യാസം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികളും സന്യാസത്തിലേക്ക് കടക്കുന്നത്.
ഹിമ്മദ്‌നഗറിൽ നടന്ന ഘോഷയാത്രയിൽ വേഷ് ഭായ് ഭണ്ഡാരിയും ഭാര്യയും ഉൾപ്പെടെ 35 പേറ സന്യാസ ജീവിതം നയിക്കാൻ പോകുകയാണെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ ഘോഷയാത്രയിൽ തങ്ങളുടെ സ്വത്തുവകകൾ പരിത്യജിക്കുമെന്നും അവർ അറിയിച്ചിരുന്നു. വരുന്ന 22ന് ഹിമന്ത്‌നഗറിൽ വച്ച് ഇരുവരും സന്യാസം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post