തീഹാർ ജയിലിൽ കെജ്രിവാളിനെ പരിഗണിക്കുന്നത് രാജ്യത്തെ കൊടും തീവ്രവാദികളിൽ ഒരാളെ പോലെ; പരാതി പറഞ്ഞ് ഭഗവന്ത് മാൻ
തിഹാർ ജയിലിൽ വച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) മുതിർന്ന നേതാവുമായ ഭഗവന്ത് മാൻ. കൂടി കാഴ്ചയ്ക്ക് ശേഷം, കെജ്രിവാളിനെ തീഹാർ ജയിലിൽ പരിഗണിക്കുന്ന രീതിക്കെതിരെ രൂക്ഷ വിമർശനവുമായി ഭഗവന്ത് മാൻ രംഗത്തെത്തി. രാജ്യത്തെ ഏറ്റവും അപകടകാരിയായ ഒരു തീവ്രവാദിയെ എന്ന പോലെയാണ് കെജ്രിവാളിനെ തീഹാർ ജയിലിൽ പരിഗണിക്കുന്നത് എന്ന ആരോപണമാണ് പഞ്ചാബ് മുഖ്യമന്ത്രി ഉന്നയിച്ചത്.
തീഹാർ ജയിലിൽ, കൊടും ക്രിമിനലുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പോലും കെജ്രിവാളിന് ലഭിക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ് . എന്താണ് അദ്ധേഹം ചെയ്ത തെറ്റ് ? രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദികളിൽ ഒരാളെ പിടികൂടിയതുപോലെയാണ് നിങ്ങൾ അദ്ദേഹത്തോട് പെരുമാറുന്നത്, ഭഗവന്ത് മാൻ പറഞ്ഞു.
ഇപ്പോൾ റദ്ധാക്കപെട്ട ഡൽഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മാർച്ച് 21 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും ഏപ്രിൽ 15 വരെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തത്. ഏതെങ്കിലും ഒരു കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ് അദ്ദേഹം.
Discussion about this post