ന്യൂഡൽഹി : 2024 ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലേക്കുള്ള മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) മാർച്ച് 16 മുതൽ നടപ്പാക്കിയതിന് ശേഷം സ്വീകരിച്ച നടപടികൾ പട്ടികപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ.
മൊത്തം പരാതികളിൽ 51 എണ്ണം ഭാരതീയ ജനതാ പാർട്ടിയുടേതാണെന്നും അതിൽ 38 കേസുകളിൽ നടപടിയെടുത്തുവെന്നും ; 59 പരാതികൾ കോൺഗ്രസിൽ നിന്നുള്ളതായിരുന്നുവെന്നും , ഇതിൽ 51 കേസുകളിൽ നടപടിയുണ്ടായി എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കൂടാതെ മറ്റ് കക്ഷികളിൽ നിന്ന് 90 പരാതികൾ ലഭിച്ചതിൽ 80 കേസുകളിൽ നടപടി സ്വീകരിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരെ അപകീർത്തികരവും അന്തസ്സിന് ഹാനിയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയ പാർട്ടി നേതാക്കൾക്ക് നോട്ടീസ് നൽകി വനിതകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ഉറച്ച നിലപാടാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് ബോഡി കൂട്ടിച്ചേർത്തു.
ഇതിൽ ഭൂരിഭാഗം നടപടികളും കോൺഗ്രസ് നേതാക്കൾക്ക് നേരെയാണ് ഉണ്ടായിരിക്കുന്നത്. കൃത്യമായ താക്കീതുകൾക്ക് ശേഷവും ഇത്തരം നടപടികൾ ആവർത്തിച്ചതിനാൽ പല തവണ കോൺഗ്രസ് അദ്ധ്യക്ഷന് മല്ലികാർജ്ജുൻ ഗാർഖെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കുകയുണ്ടായി.
Discussion about this post