മോസ്കോ: അപകടകാരിയായ രോഗാണുക്കൾ അടങ്ങിയ അരി റഷ്യക്ക് നൽകിയ നടപടിയിൽ പാകിസ്താന് കനത്ത താക്കീത് നൽകി റഷ്യ.
പാകിസ്താനിൽ നിന്നുള്ള അരി കയറ്റുമതിയിൽ, “മെഗാസെലിയ സ്കെലാരിസ്” എന്ന മാരക രോഗാണുവിനെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ് സന്ദേശം റഷ്യൻ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ വെറ്ററിനറി ആൻഡ് ഫൈറ്റോസാനിറ്ററി സർവൈലൻസ് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, റഷ്യയിലെ പാക്കിസ്ഥാൻ്റെ വ്യാപാര പ്രതിനിധിയെ വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇത്തരം ലംഘനങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ റഷ്യൻ അധികൃതർ പാകിസ്ഥാൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2019 ൽ പാകിസ്ഥാനിൽ നിന്നുള്ള അരി ഇറക്കുമതി റഷ്യ മുമ്പ് നിരോധിച്ചതിനാൽ ഈ മുന്നറിയിപ്പ് കാണപ്പെട്ടതാണ് . അതുപോലെ, 2006 ഡിസംബറിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ പാകിസ്താനിൽ നിന്നും ഇറക്കുമതിയും റഷ്യ പൂർണ്ണമായി നിർത്തിവച്ചിരിന്നു.
Discussion about this post