ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി എന്ന പേരിൽ സുപ്രീം കോടതിയുടെ പക്കൽ നിന്നും കടുത്ത വിമർശനം നേരിടുകയാണ് പ്രശസ്ത യോഗ ആചാര്യൻ ബാബ രാം ദേവിന്റെ ഉടമസ്ഥതയിൽ ഉള്ള പതഞ്‌ജലി ആയുർവേദ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് നൽകുന്നതെന്ന് ആരോപിച്ചു കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് പതഞ്‌ജലി ആയുർ വേദക്കെതിരെ പരാതി നൽകിയത്. എന്നാൽ പരാതി നൽകിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അത്ര നല്ല ആൾക്കാർ ഒന്നുമല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുപ്രീം കോടതി.
പതഞ്‌ജലി ആയുർ വേദക്കെതിരെ ഞങ്ങൾ നടപടിയെടുത്തു എന്നതിനർത്ഥം ഏതെങ്കിലും ഒരു പ്രേത്യേക കമ്പനികൾക്കെതിരെയോ വ്യക്തികൾക്കെതിരെയോ സുപ്രീം കോടതി നടപടിയെടുത്തു എന്നല്ല. നിയമ വാഴ്ച പ്രകാരം ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെയാണ് ഞങ്ങൾ നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ നിങ്ങളും വരും, നിങ്ങൾ ഒരു വിരൽ പതഞ്ജലിക്കെതിരെ ചൂണ്ടുമ്പോൾ നാല് വിരൽ നിങ്ങൾക്കെതിരെയാണെന്ന് മറന്നു പോകരുതെന്ന് സുപ്രീം കോടതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ ഓർമിപ്പിച്ചു.
പതഞ്ജലിക്കെതിരെ പരാതി കൊടുത്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ (ഐഎംഎ) പ്രതികൂട്ടിൽ നിർത്തി കൊണ്ട് , വിലയേറിയതും അനാവശ്യവുമായ മരുന്നുകൾ നൽകുന്ന ഡോക്ടർമാർക്കെതിരെ ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടികൾ രേഖപ്പെടുത്താൻ സുപ്രീം കോടതി ബെഞ്ച് അസോസിയേഷനോട് ആവശ്യപ്പെട്ടു.
ഇപ്പോൾ പരാതി തന്ന ആൾക്കാരും അത്ര നല്ലവരൊന്നും അല്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങൾ
വിലയേറിയ മരുന്നുകളും വിദേശ മരുന്നുകളും ശുപാർശ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അസോസിയേഷനിലെ അംഗങ്ങളുടെ അനാശാസ്യ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി പരാതികളുണ്ട്, കൂടാതെ വിലയേറിയ പാരിതോഷികങ്ങൾ സ്വീകരിച്ചു കൊണ്ട് അവർ പറയുന്ന ചികിത്സ നിർദ്ദേശിക്കുന്നു,എന്ന പരാതിയും അലോപ്പതി ഡോക്ടർമാർക്കെതിരെ ഉണ്ട്. ഐഎംഎയെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ പിഎസ് പട്‌വാലിയയ്ക്ക് നിർദ്ദേശം നൽകി കൊണ്ട് ബെഞ്ച് ഉത്തരവിൽ പറഞ്ഞു. കൂടാതെ ഇത്തരം പരാതികളിൽ നിങ്ങളുടെ അസോസിയേഷനിലെ അംഗങ്ങൾക്കെതിരെ അത് സ്വീകരിച്ച നടപടികളെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന്. വേണ്ട നടപടികൾ എത്രയും പെട്ടെന്ന് എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വാദത്തിനിടെ, സുപ്രീം കോടതി ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ പരസ്യത്തിൻ്റെ ധാർമ്മിക നിലവാരത്തെക്കുറിച്ചുള്ള ആശങ്കകളും മെഡിക്കൽ രീതികളിലുള്ള വാണിജ്യ താൽപ്പര്യങ്ങളുടെ സ്വാധീനവും. . കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയങ്ങൾ, ഉപഭോക്തൃകാര്യങ്ങൾ, എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ്സ് കമ്മീഷണർമാർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.
Discussion about this post