ന്യൂഡൽഹി: മുസ്ലീങ്ങൾക്ക് ആണ് രാജ്യത്തെ സ്വത്തിന്റെ പ്രാഥമിക അവകാശം എന്നായിരുന്നു കോൺഗ്രസിന്റെ കാഴ്ചപ്പാട് എന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിന്ന് നരേന്ദ്ര മോദി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും അദ്ധേഹം പുറത്ത് വിട്ടു. രാജ്യത്തിൻറെ സമ്പത്തിന്റെ പ്രാഥമിക അവകാശം മുസ്ലീങ്ങൾക്കാണ് എന്ന് ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറയുന്ന വീഡിയോ ആണ് അദ്ദേഹം പുറത്ത് വിട്ടത്.
ബീഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾ മോദി തുറന്നു കാട്ടിയത്. ഇതോടു കൂടി മൻമോഹൻ സിംഗ് അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന കോൺഗ്രസ് വാദമാണ് പൊളിഞ്ഞത്
മുസ്ലീങ്ങൾക്ക് മാത്രം കോൺഗ്രസ് മുൻഗണന നൽകുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ചിലർക്ക് ദേഷ്യം വരും. കഴിഞ്ഞയാഴ്ച മുതൽ അവർ എന്നെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ന് ഞാൻ അവരെയെല്ലാം വെല്ലുവിളിക്കുന്നു, മോദി പറഞ്ഞു.
അതേസമയം തൻ്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ അവഗണിച്ചു കൊണ്ട് മാദ്ധ്യമങ്ങൾ തന്നെ തിരഞ്ഞെടുത്ത് ടാർഗെറ്റുചെയ്യുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
മൻമോഹൻ സിംഗ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന വീഡിയോ ബി ജെ പിയുടെ ഐ ടി സെൽ മേധാവി അമിത് മാളവ്യയാണ് പുറത്ത് വിട്ടത്.
അതിൽ, രാജ്യത്തെ സമ്പത്തിൽ ന്യൂനപക്ഷങ്ങൾക്ക് പ്രേത്യേകിച്ചും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ആദ്യ അവകാശം ഉണ്ടെന്ന് മൻമോഹൻ സിംഗ് കൃത്യമായി മറുപടി പറയുന്നുണ്ട്. അവർ പാവപെട്ടവരാണെങ്കിൽ, അതായത് ന്യൂന പക്ഷങ്ങൾ പ്രേത്യേകിച്ചും മുസ്‌ലിം ന്യൂന പക്ഷങ്ങൾ, അവർ പാവപെട്ടവരാണെങ്കിൽ രാജ്യത്തിൻറെ സമ്പത്തിൽ ആദ്യത്തെ അവകാശം അവർക്കാണ് എന്നാണ് മൻമോഹൻ സിംഗ് പറയുന്നത്. അതായത് ഭൂരിപക്ഷ സമുദായത്തിൽ പെട്ട പാവപ്പെട്ടവർക്ക് ന്യൂന പക്ഷത്തെ പാവപ്പെട്ടവർ കഴിഞ്ഞു മാത്രമേ രാജ്യത്തെ സമ്പത്തിൽ എന്തെങ്കിലും അവകാശം ഉള്ളൂ എന്ന കൃത്യമായ വാദം തന്നെയാണ് മൻമോഹൻ സിംഗും യു പി എ സർക്കാരും നടത്തിയത്.
ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ, പ്രേത്യേകിച്ചും പാവപെട്ട ഹിന്ദുക്കളെ രണ്ടാം തരം പൗരന്മാർ ആയി കണക്കാക്കുന്ന നടപടിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post