ചണ്ഡീഗഡ്: പഞ്ചാബിലെ ബത്തിന്ദയിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ. മിനി സെക്രട്ടേറിയേറ്റ് കോംപ്ലക്സിലെ അതീവ സുരക്ഷാ മേഖലയിലാണ് ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം എന്നാണ് സൂചന. രാവിലെ ഇവിടെയെത്തിയ ഉദ്യോഗസ്ഥരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി പരിശോധന നടത്തി. ചുവരെഴുത്തുകളും മായ്ച്ചു.
സംഭവത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇവ പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും സിഖ് ഫോർ ജസ്റ്റ്‌സിലെ അംഗങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. എഡിജിപിയുടെ വസതിയിൽ നിന്നും 50 യാർഡ് മാത്രമാണ് ചുവരെഴുത്ത് കണ്ട സ്ഥലത്തേക്കുള്ള ദൂരം.
കഴിഞ്ഞ വർഷവും പഞ്ചാബിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നിൽ സിഖ് ഫോർ ജസ്റ്റിസ് ആയിരുന്നു.
Discussion about this post